ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി.ഉദയഭാനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സാധ്യത.
ഇതിന്റെ ഭാഗമായാണ് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയുടെ അനുവാദത്തോടെ അഭിഭാഷകന്റെ വീടുകളിലും ഓഫീസിലും ഡിവൈഎസ്പി പി.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
എന്നാല്‍ 23 ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്പ്പാക്കുമെന്നതിനാല് അന്വേഷണ സംഘം ഒന്നും വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ഒഴികെയുള്ള മറ്റു കാര്യങ്ങള്‍ക്ക് കോടതി വിലക്കില്ലാത്തതിനാല്‍ അഭിഭാഷകനെ കേന്ദ്രീകരിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിന്റെ ഭാഗമായിട്ടാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ സംഘം ഒരുങ്ങുന്നത്. അറസ്റ്റിലായ മുഖ്യ പ്രതി ജോണിയും മറ്റും അഭിഭാഷകന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ വന്നതിന്റെ നിരവധി ക്യാമറ ദൃശ്യങ്ങളും ഇവര്‍ തമ്മില്‍ നടത്തിയ സ്ഥലമിടപാടുകളുടെ രേഖകളും ലഭിച്ചതോടെയാണ് കേസില്‍ അഭിഭാഷകനെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: