തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റും റ്റിസി നമ്പരും ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായിതിരുവനന്തപുരം നഗരസഭ ഏര്‍പ്പെടുത്തിയ പരാതി പരിഹാരസംവിധാനത്തിന്റെ ആദ്യസിറ്റിംഗില്ðമുന്‍കൂട്ടി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കി. നഗരസഭയില്‍ðകെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിഹരിക്കാന്‍ സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചത്. മേയര്‍ അഡ്വ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ ആര്. സതീഷ്കുമാര്‍, മരാമത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീറ ബീഗം, നഗരസഭാസെക്രട്ടറി എ.എസ്. ദീപ, അഡീഷണല്‍ðസെക്രട്ടറി കെ. ഹരികുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിഷ്ണുകുമാര്‍ എന്നിവര്‍ അദാലത്തില്‍ðപങ്കെടുത്തു.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ðഅദാലത്ത് സംഘടിപ്പിക്കും. പരിഗണിക്കേണ്ടപരാതികള് അദാലത്തിന് അഞ്ചുദിവസം മുമ്പ് മേയര്‍, സെക്രട്ടറി എന്നിവരില്‍ ആര്‍ക്കെങ്കിലും സമര്‍പ്പിക്കണമെന്നും മേയര്‍ അറിയിച്ചു. അടുത്ത അദാലത്ത് നവംബര്‍ 6 ന് നടക്കും. കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകളില്‍ðഉദ്യോഗസ്ഥര്‍ അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നത് ഗൗരവമായി കാണുമെന്ന് മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: