തിരുവനന്തപുരം: ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍. മേഘാലയ, ആസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവമോര്ച്ചാപ്രവര്ത്തകരാണ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസത്തിനു മുമ്പേ ഇവര്‍ എത്തിച്ചേര്‍ന്നിരുന്നു. വനിതകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രവര്‍ത്തകര്‍ സംഘത്തിലുണ്ടായിരുന്നു. മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്വ, ദേശീയ സമിതിഅംഗം മെരിബാ സിംഗ്, മേഘാലയ സംസ്ഥാന സെക്രട്ടറി വാഹ്ംബോക്ക് കോന്ജിവീര്, അരുണാചല്‍ പ്രദേശ് വൈസ് പ്രസിഡന്റ് താക്കല്‍ യാന, ആസാം ജനറല്‍ സെക്രട്ടറി ജയ്ന്താ ശൈകിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെത്തിയത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കമ്മ്യൂണിസ്റ്റുകാര്‍ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതായി മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്വ പറഞ്ഞു. തീവ്രവാദികള്‍ പോലും കാണിക്കാത്ത ക്രൂരതയാണ് സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകള്‍ നടപ്പിലാക്കുന്നതെന്ന് അറിയാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പട്ടം ജംഗ്ഷന് മുതല്‍ പ്രത്യേക ബാനറിനു കീഴില്‍ അണിചേര്‍ന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പുത്തരിക്കണ്ടം വരെ യാഥയില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: