തിരുവനന്തപുരം: സര്‍ക്കാര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് എ.ഹേമചന്ദ്രന്റെ കത്തിലൂടെ വ്യക്തമായെന്നും ഹസന് പറഞ്ഞു.
സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയകുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫ് നേതാക്കളെ അപവാദ പ്രചാരത്തിലൂടെ തളർത്താൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങുമ്പോള്‍ അവ്യക്തതകള്‍ തീരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: