കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല സന്ദര്‍ശനത്തില്‍ പ്രകടിപ്പിച്ച ഇരട്ടത്താപ്പ് സി പി എമ്മിന്റെ ഹിന്ദു വിരോധം മൂലമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു.
മാളികപ്പുറത്തെ പ്രസാദം സ്വീകരിച്ചെങ്കിലും തൊടാനോ കഴിക്കാനോ തയ്യാറായില്ല. പ്രസാദം ഉടന്‍ തന്റെ പേഴ്സണല്‍ സ്റ്റാഫിന് കൈമാറിയ മുഖ്യമന്ത്രിക്ക് വാവരുനടയില്‍ നിന്നും ലഭിച്ച പ്രസാദം മൂന്ന് ആവര്‍ത്തി കഴിക്കുന്നതില്‍ പാര്‍ട്ടി വിശ്വാസം തടസ്സമായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
വാവരുനടയില്‍ നിന്നും മൂന്ന് തവണ പ്രസാദം ചോദിച്ച് വാങ്ങി കഴിച്ചു കൊണ്ട് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനാണ്. ഹിന്ദുക്കളെ അഹൈന്ദവവല്ക്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബാബു പ്രസ്താവനയില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: