പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ഭ്രാന്തില്ലാ ഭ്രാന്തന്റെ സ്മരണയില്‍ രായിരനെല്ലൂര്‍ മലയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. ആത്മനിര്‍വൃതിയുടെ പുണ്യം തേടാന്‍ ആയിരങ്ങളാണ് രണ്ടുദിവസങ്ങളിലായി മലകയറ്റത്തിനെത്തിയത്.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഭക്തര്‍ അതിരാവിലെ തന്നെ മലകയറ്റം തുടങ്ങി. രായിരനല്ലൂരിനടുത്ത് നാറാണത്തുഭ്രാന്തന് ഭജന നടത്തിയ ഭ്രാന്താചലത്തിലും തപസ്സനുഷ്ഠിച്ച ഗുഹകളിലും അദ്ദേഹം പ്രതിഷ്ഠ നിര്‍വ്വഹിച്ച ക്ഷേത്രത്തിലും, ചങ്ങലക്കിടപ്പെട്ട കാഞ്ഞിരത്തിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്. വൈകിട്ട് നാലുമണിവരെ മലകയറ്റം തുടര്‍ന്നു.
ഭക്തരെ നിയന്ത്രിക്കാനും സഹായിക്കാനുമായി പോലീസും, വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു. സിസിടിവികളും മലയിലുടനീളം സ്ഥാപിച്ചിരുന്നു. പോലീസ് ആംബുലന്‍സടക്കം രണ്ട് ആംബുലന്‍സുകള്‍, ആരോഗ്യവകുപ്പിന്റെ ക്ലിനിക് എന്നിവയും സജ്ജമാക്കിയിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, ജില്ലകളില്‍ നിന്നാണ്ഏറ്റവുമധികം ഭക്തര്‍ മലകയറാനെത്തിയതെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു. മലമുകളില്‍ നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമയും ദുര്‍ഗാദേവീ ക്ഷേത്രവുമാണു പ്രധാന ആകര്‍ഷണം. മലമുകളില്‍ ദുര്‍ഗാദേവിയുടെ കാല്പാദമെന്നു വിശ്വസിക്കപ്പെടുന്ന കാല്പ്പാടില് വാല്‍ക്കണ്ണാടി വച്ചു ദര്‍ശനം നടത്തിയ ശേഷമാണു ഭക്തര്‍ മലയിറങ്ങിയത്. മല കയറി വരുന്നവര്‍ക്ക് ചുക്കുവെള്ളവും, സംഭാരവിതരണവുമുണ്ടായിരുന്നു. ക്ഷേത്രം തന്ത്രിമാരായ മധുസൂദനന് ഭട്ടതിരിപ്പാട്, രാമന് ഭട്ടതിരിപ്പാട് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: