കൊട്ടാരക്കര: അപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് കൊട്ടാരക്കരയില്‍ നടത്തിയ അദാലത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്. ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡോക്ടര്‍മാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ മുരുകന് രക്ഷപെട്ടേനെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയെങ്കിലും സെക്രട്ടറി നല്‍കിയില്ല. ഇതില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി.
ചികിത്സ കിട്ടാതെ മുരുകന് മരിച്ച സംഭവത്തില്‍ കമ്മീഷന് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പിന്നീടുണ്ടാകുമെന്നും കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയുടെ പേരില്‍ കസ്റ്റംസ് അധികൃതര്‍ പീഡിപ്പിച്ചെന്ന പരാതിയിലും കമ്മീഷന് അസിസ്റ്റന്റ് കസ്റ്റംസ് ആന്‍ഡ് എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി. കൊട്ടാരക്കര സ്വദേശിനിയാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: