പറവൂര്‍: യുവാവിനെ കഴുത്തറുത്ത് കൊന്ന് അച്ഛന് തൂങ്ങി മരിച്ചു. പറയകാട് കാക്കനാട്ട് വീട്ടില്‍ മനു എന്ന മനോജി(26)നെയാണ് അച്ഛന് പവനന് (58) കഴുത്തറത്തു കൊന്നത്. ഇന്നലെ രാവിലെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ ലതികയും മൂത്ത മകന് സൂരജും ചൊവ്വാഴ്ച ആലുവയിലുള്ള അനുജത്തിയുടെ വീട്ടില്‍ പോയിരുന്നു. പവനന് ബുധനാഴ്ച രാവിലെ എത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍, ബുധനാഴ്ച കാണാതായപ്പോള്‍ ഭര്‍ത്താവിന്റെ അനിയന് വിനയനെ വിവരം അറിയിച്ചു. ഇയാളും ബന്ധു ഷിബുവും പറയകാടുള്ള വീട്ടിലെത്തിയപ്പോഴാണ് പവനനെയും മനുവിനെയും മരിച്ച നിലയില്‍ കണ്ടത്.
റിട്ട: മിലിട്ടറി ഉദ്യോഗസ്ഥനായ പവനന് റവന്യൂ വകുപ്പിലും പറവൂര്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ മനോജ് മാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മകന്റെ കൂട്ടുകെട്ടുകള്‍ ഒഴിവാക്കാനാണ് ചെറായില്‍ നിന്ന് പറയകാട്ടേക്ക് താമസം മാറ്റിയത്. തുടര്‍ന്നും ദുശീലം മാറാതായപ്പോഴാണ് മകനെ കൊല്ലേണ്ടിവന്നതെന്ന് പവനന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മനു രണ്ടാഴ്ച മുന്‍പ് ഇരുനൂറ് ഗ്രാം കഞ്ചാവുമായി പാലക്കാട് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് വടക്കേക്കര എസ്ഐ പറഞ്ഞു. കൈതാരം എച്ച്എസ്എസിലെ റിട്ട: അധ്യാപികയാണ് ലതിക.
വടക്കേക്കര സിഐ എന്‍.കെ. മുരളി, എസ്ഐ ഷോജോ വര്‍ഗ്ഗീസ് എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. എറണാകുളത്ത് നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: