അയോധ്യ: അയോധ്യയിൽ 133 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിന് രാമരാജ്യമെന്ന ആശയം നൽകിയത് അയോധ്യയാണ്. രാമജന്മഭൂമി സന്ദര്ശിക്കുന്നവര്ക്ക്സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കടമയെന്നും യോഗി ആദിത്യനാഥ്പറഞ്ഞു.
വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമജന്മഭൂമിയിലേക്ക് എത്തും. തനിക്ക് വ്യക്തിപരമായി ഇതില്‍ വിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് അതിനെ എതിര്‍ക്കാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിലെ എല്ലാ പ്രദേശങ്ങളുടെയും വികസനം നടപ്പിലാക്കുക എന്നതാണ്തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതിന്റെ യഥാര്‍ഥ അര്‍ഥം എല്ലാവര്ക്കും വീട്എന്നതാണ്. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടു.
1.75 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ്ആദിത്യനാഥിനെ അയോധ്യയില്‍ സ്വാഗതം ചെയ്തത്. അയോധ്യയില്‍ നടന്ന ദീപാവലി ആഘോഷ ചടങ്ങിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ രാമ ലക്ഷ്മണന്മാരുടേയും സീതയുടെയും വേഷം ധരിച്ച കലാകാരന്മാരെ യോഗി ആദിത്യനാഥ് മാലയിട്ട് സ്വീകരിച്ചു. യു.പി ടൂറിസം മന്ത്രി റീത്താ ബഹുഗുണ ജോഷി, സംസ്ഥാന ഗവർണർ റാം നായിക്ക് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: