കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാന്ധഹാറില്‍ താലിബാന്റെ ഭീകരാക്രമണം. രണ്ടു ചാവേറാക്രമണങ്ങളിലായി 45 സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ സൈനിക താവളത്തിലേക്ക് ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു.
കാവല്‍ നിന്നിരുന്ന 60 സൈനികരില്‍ 45 പേരും കൊല്ലപ്പെട്ടു. ഒന്‍പത് താലിബാന് ഭീകരരും മരിച്ചു. ഒരാഴ്ചക്കുള്ളില്‍ സൈനികര്‍ക്കു േനരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ്. ചൊവ്വാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 80 സൈനികര്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: