ന്യൂദല്‍ഹി: താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തു ജെയ്പ്പൂര്‍ രാജാക്കന്മാരില് നിന്ന് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ബലമായി വാങ്ങിയെടുത്തതാണെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി. ജെയ്പ്പൂര്‍ രാജാവിനെയും മഹാരാജാക്കന്മാരെയും നിര്‍ബന്ധിച്ച് ഷാജഹാന് വസ്തു വാങ്ങിയതിന് തെളിവുകളുണ്ട്. ഇതിനു നഷ്ടപരിഹാരമായി ഷാജഹാന് 40 ഗ്രാമങ്ങള്‍ ജെയ്പ്പൂര്‍ രാജാവിന് നല്കി.
താജ്മഹല്‍ ഇരിക്കുന്ന വസ്തുവിന്റെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അതൊരു നഷ്ടപരിഹാരമേ അല്ല. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
വസ്തുവില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. എന്നാല്‍ ആ ക്ഷേത്രം തകര്‍ത്താണോ താജ്മഹല്‍ പണിതത് എന്ന് വ്യക്തമല്ല. ഡോ. സ്വാമി പറഞ്ഞു. താജ്മഹല്‍ പൊളിക്കാനൊന്നും ബിജെപിക്ക് പരിപാടിയില്ല. മുഗള്‍ ഭരണത്തില്‍ തകര്‍ത്ത ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപി ആവശ്യപ്പെടുന്നത്.
അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം എന്നിവ. ഇവ മൂന്നെണ്ണം പുനരുദ്ധരിച്ചാല്‍ പിന്നെ ബാക്കി നാല്‍പ്പതിനായിരം ക്ഷേത്രങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് ആശങ്കയില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: