കണ്ണൂര്‍: ചെറുതുരുത്തി കഥകളി സ്കൂളിന്റെയും കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുഴക്കുന്ന്് മൃദംഗശൈലേശ്വരക്ഷേത്രത്തില് 20, 21, 22 തിയ്യതികളില്‍ രണ്ടാമത് ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നു. 20ന് മഹോത്സവത്തിന്റെ ഭാഗമായി വൈകീട്ട് നാലിന് വിളംബരഘോഷയാത്ര നടക്കും. കോട്ടയം തമ്പുരാന്റെ കോവിലകത്ത് നിന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദീപശിഖ പ്രയാണം നടത്തും. ആറിന് മിഴാവ് മേളം ഉണ്ടാകും. 21ന് കാലത്ത് എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും. ഒമ്പതിന് തോടയം അവതരിപ്പിക്കും. പത്ത് മണിക്ക് കഥകളി കോപ്പുകളുടെ പ്രദര്‍ശനം, കഥകളി ഫോട്ടോ പ്രദര്‍ശനം എന്നിവയുണ്ടാകും. സ്വാഗതസംഘം ചെയര്മാന് അജിത് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പത്തരക്ക് കഥകളികളിയും അരങ്ങും, 11ന് കോട്ടയം കഥകളുടെ ആലാപനം ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടംകിര്മ്മീരവധം എന്നിവയുണ്ടാകും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മൃദംഗശൈലേശ്വരി ക്ഷേത്രചരിത്രംഐതിഹ്യം പുസ്തകപ്രകാസനം നടക്കും. വൈകീട്ട് അഞ്ചരക്ക് കല്ല്യാണസൗഗന്ധികംകഥകളി അരങ്ങേറും. 22ന് കാലത്ത് പത്തിന് കേളി, പത്തരക്ക് കോട്ടയം കഥകളിലെ രംഗഭാഷ, ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടം കാലകേയവധം എന്നിവ നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും. കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചരക്ക് ബകവധം കഥകളി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കലാമണ്ഡലം മഹേന്ദ്രന്, അജിത്ത്പറമ്പത്ത്, കലാമണ്ഡലം ഗോപാലകൃഷ്ണന്, അരുണ്‍ജിത്ത് പഴശ്ശി, ടി.ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: