ന്യൂദല്‍ഹി: മുഴുവന്‍ ട്രെയിനുകളിലും ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്േറതാണ് നിര്‍ദ്ദേശം. ട്രെയിനില്‍ വച്ച് യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ എങ്ങനെ അടിയന്തര വൈദ്യശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കാനും കോടതി റെയില്‍വേയോട് നിര്‍ദ്ദേശിച്ചു.
ട്രെയിനുകളില്‍ അടിയന്തര ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണമായി വിജയം കണ്ടില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു. ട്രെയിനിന്റെ കുലുക്കവും വേഗതയും ശബ്ദവും എല്ലാം ഇതിന് തടസങ്ങളായിരുന്നു. എല്ലാ ട്രെയിനുകളിലും ഡോക്ടര്‍മാരെ നിയോഗിക്കുക അസാധ്യമാണെന്നും റെയില്‍വേ കോടതിയോട് പറഞ്ഞു.
ശ്വാസ തടസം പോലുള്ള അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ എല്ലാ ട്രെയിനുകളിലും ഓക്സിജന്‍ സിലിണ്ടറുകള്‍ വയ്ക്കാന്‍ ഈ സമയത്താണ് കോടതി നിര്‍ദ്ദേശിച്ചത്. യാത്രക്കാര്‍ക്ക് രോഗമുണ്ടായാല്‍ റെയില്‍വേ ജീവനക്കാര്‍ അടിയന്തരമായി വിവരം അടുത്ത സ്റ്റേഷനില്‍ അറിയിക്കണം. കഴിയുന്നത്ര വേഗം ചികില്‍സ ലഭ്യമാക്കണം. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: