തിരുവനന്തപുരം: തനിക്കെതിരെ നടന്ന അക്രമങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയില്‍ സോളാര്‍ കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ ആവശ്യപ്പെട്ടു.
നേരത്തെ നടന്ന അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നതായും പരാതിയില്‍ പറയുന്നു. കത്ത് മുഖ്യമന്ത്രി, പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. സരിതയ്ക്ക് ക്രെഡിബിലിറ്റി ഇല്ലെന്നു പറഞ്ഞ ജസ്റ്റിസ് കമാല്‍ പാഷ ടീം സോളാറിന്റെ കസ്റ്റമര്‍ ആയിരുന്നുവെന്നും കത്തിലുണ്ട.്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശക്തമായ പിന്തുണയില്‍ വിശ്വസിച്ചാണ് ഒറ്റയ്ക്കായിട്ടും എടുക്കാന്‍ വയ്യാത്ത ഭാരവും ബാധ്യതയും താന്‍ ചുമന്നതെന്നു 17 പേജുള്ള കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്തതായും ആരോപണമുണ്ട്. ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത വിവരം അന്വേഷണസംഘത്തലവനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി നല്‍കിയത്.
സോളാര്‍ കേസില്‍ യുഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകുമായിരുന്നു. എന്നാല്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിക്കുകയായിരുന്നു. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആള് തന്നെ എന്നെ ചൂഷണം ചെയ്തു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തികത്തട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍െപ്പടെ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: