ക്വെറ്റ: പാകിസ്ഥാനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെ ഗ്രനേഡ് ആക്രമണം. 26 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അതേസമയം ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.പാകിസ്താനിലൂടെ കടന്നുപോകുന്ന ചൈനയുടെ ‘വണ്‍ ബെല്‍റ്റ് വണ്‍’ റോഡ് പദ്ധതിയുടെ സുരക്ഷയെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നതാണ് ഗ്രനേഡ് ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു.സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ചൈനയുടെ സ്വപ്ന പദ്ധതിയായ ‘വണ്‍ ബെല്‍റ്റ് വണ്‍’ റോഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്‍പ്പെടുന്ന ഈ മേഖലയിലൂടെ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതി കടന്നു പോകുന്നതില്‍ നേരത്തെ തന്നെ ബലൂച്ചിലെ വിമതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രദേശത്തെ സമ്പത്തും വിഭവങ്ങളും കൊളളയടിക്കുകയും ചൂഷണം ചെയ്യുകയുമാണ് ശ്രമമെന്നാണ് ബലൂച്ച് നേതാക്കളുടെ വാദം. ഈ വാദം മുന്‍നിര്‍ത്തി ഗ്വാദാര്‍ ആഴക്കടല്‍ തുറമുഖ പദ്ധതി ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളെ അവര്‍ എതിര്‍ത്തിരുന്നു.
അഫ്ഗാനിസ്താന്, ഇറാന് എന്നീ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ബലൂച്ച് മേഖലയില്‍ വിഘടനവാദികളുടേയും തീവ്രവാദികളുടേയും ശക്തമായ സാന്നിധ്യമുണ്ടെന്നാണ് സുരക്ഷാസേന നല്കുന്ന വിവരം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ വിഘടനവാദികളും രംഗത്തെത്തിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 2014 മുതല്‍ നടന്ന ആക്രമണത്തില്‍ അമ്പതോളം പാക് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
57 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കുമെന്ന് പാകിസ്ഥാന് ചൈനയ്ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴത്തെ ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: