തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വിശ്വപ്രാര്‍ഥനയായ ദൈവദശകത്തിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന രചനാശതാബ്ദിയുടെ സ്മാരകമായി ബഹുനിലമന്ദിരം ഉയരുന്നു. മഹാസമാധി മന്ദിരത്തിലേക്കുള്ള റോഡിനോട് ചേര്‍ന്നാണ് സ്മാരകനിര്‍മാണം നടക്കുന്നത്.
2015 സപ്തംബറില്‍ സ്വാമി പ്രകാശാനന്ദയാണ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഗുരുദേവ ഭക്തരുടെ ചെറുതും വലുതുമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ മന്ദിരത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ആധുനിക സംവിധാനങ്ങളുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, ഗുരുദേവദര്‍ശനത്തില്‍ പഠന ഗവേഷണങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വേണ്ടിയുള്ള മുറികള്‍ തുടങ്ങിയവ മന്ദിരത്തില്‍ സജ്ജീകരിക്കുന്നുണ്ട്.
ധര്‍മസംഘം ട്രസ്റ്റിന്റെ ഏക പോഷക സംഘടനയായി സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ തുടങ്ങിയ സന്ന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ സ്വാമി ഗുരുപ്രസാദ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഗുരുധര്‍മ പ്രചാരണസഭയാണ് ഈ സ്മാരകമന്ദിര നിര്‍മാണം നടത്തുന്നത്. നവംബര്‍ 26 ന് ആധ്യാത്മികാചാര്യന്മാരും രാഷ്ട്രീയ സാംസ്കാരിക നായകന്മാരും സംബന്ധിക്കുന്ന ചടങ്ങില്‍ ദൈവദശകം രചനാശതാബ്ദി സ്മാരകമന്ദിരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: