ആലപ്പുഴ: വിദേശിയരും, സ്വദേശികളുമായ നുറു കണക്കിന് സഞ്ചാരികള്‍ എത്തുന്ന പുന്നമടയിലെ ഹൗസ്ബോട്ട് ടെര്‍മിനല്‍ പരിസരത്ത് മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു.
ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ തള്ളുന്നതിനാല്‍ നായ ശല്യവും രൂക്ഷമാണ്. സഞ്ചാരികളുടെ മുന്നില്‍ ആലപ്പുഴയെ നാണം കെടുത്തുന്ന രീതിയില്‍ മാലിന്യം നിറഞ്ഞിട്ടും, നഗരസഭയോ, ഡിടിപിസിയോ കണ്ട ഭാവം നടക്കുന്നില്ല.
മൂക്കുപൊത്തിയാണ് സഞ്ചാരികള്‍ ഇതുവഴി കടന്നുപോകുന്നത്. ദിവസങ്ങള്‍ കഴിഞ്ഞാലും മാലിന്യം നീക്കം ചെയ്യാന്‍ നടപടിയില്ല.
നിരവധി നായകളാണ് മാലിന്യം ഭക്ഷിക്കാനായി ഇവിടെ തമ്പടിക്കുന്നത്. ഇത് വിനോദസഞ്ചാരികള്‍ക്കും ഭീഷണിയാകുന്നു. ശുചിത്വ നഗരമെന്ന് ആലപ്പുഴയെ കൊട്ടിഘോഷിച്ച് നഗരസഭാധികൃതര്‍ക്ക് അവാര്‍ഡുകള്‍ വരെ നല്‍കുമ്പോഴാണ് കായല്‍ ടൂറിസത്തിന്റെ കവാടമായ പുന്നമടയിലെ വികൃത മുഖം.
ഹൗസ്ബോട്ട് അധികൃതരും ഇക്കാര്യത്തില്‍ ഒരു പോലെ കുറ്റക്കാരാണ്. ബോട്ടുകളില്‍ നിന്നാണ് പലപ്പോഴും വഴിയോരങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത്.
അടിയന്തരമായി മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യാന്‍ അധികാരികള്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: