തൃശൂര്‍: വിദ്യാര്‍ത്ഥിനിയായ 3 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 40 വയസ്സുകാരന് 5 വര്‍ഷം കഠിന തടവും 5,000/ രൂപ പിഴയും. നടവരമ്പ് കുനിയാറ സുബ്രഹ്മണ്യന് എന്ന സന്തോഷിനെയാണ് 5 വര്‍ഷം കഠിന തടവിനും 5,000/ രൂപ പിഴയടക്കുന്നതിനും തൃശൂര്‍ പോക്സോ സ്പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. ഇരയ്ക്കു 50,000/ രൂപ നഷ്ടപരിഹാരം സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും നല്‍കാനും പ്രത്യേകം ഉത്തരവുണ്ടായി.
2015 സെപ്തംബര്‍ 12ന് വൈകീട്ട് നാലു മണിയ്ക്കായിരുന്നു സംഭവം. തൃശൂരിലെ പോക്സോ കേസുകളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇര പീഡനത്തിന് വിധേയമായ കേസ് എന്ന പ്രത്യേകത ഈ കേസിനുണ്ട്. 3 വയസ്സ് മാത്രം പ്രായമുള്ള കുട്ടി സംഭവത്തെ തുടര്‍ന്ന് ഭയന്നുപോകുകയും പിന്നീട് കുട്ടിയ്ക്ക് അസുഖം ബാധിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് സംഭവം പുറത്തായത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ മജിസ്ട്രേട്ട് അടക്കം 12സാക്ഷികളെയും 17 രേഖകളും ഹാജരാക്കി. കൊടുങ്ങല്ലൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: