കൊച്ചി: വിദ്യാഭ്യാസ നവോത്ഥാനത്തിന് പുതിയ ദിശാബോധം സൃഷ്ടിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ഭാസ്കര്‍ ഷേണായിക്ക് ആയിരങ്ങളുടെ അന്ത്യപ്രണാമം. ഇന്നലെ എളമക്കര മാധവ് നിവാസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമടക്കം സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രണാമം അര്‍പ്പിച്ചു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ എസ്.സേതുമാധവന്, ക്ഷേത്രീയ പ്രചാരക് ജി. സ്താണുമാലയന്, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത വ്യവസ്ഥ കാര്യവാഹ് കെ.വേണു, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, ക്ഷേത്രീയ സമ്പര്‍ക്ക് പ്രമുഖ് എ.ആര്. മോഹനന്, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്, സഹ പ്രാന്തപ്രചാരക് എസ്. സുദര്ശന്, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്, പി.എന്‍. ഈശ്വരന്, പ്രാന്തീയ ശാരീരിക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള, സംസ്ഥാന ജനറല്‍സെക്രട്ടറി മാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, ജന്മഭൂമി മുന്‍ ചീഫ്എഡിറ്റര് പി. നാരായണന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, വിദ്യാഭ്യാരതി ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്‍സിടി രാജഗോപാല്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
അന്ത്യപ്രണാമത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ മൃതദേഹം ടിഡി റോഡിലെ വസതിയേക്ക് കൊണ്ടുപോയി. വിദ്യാഭ്യാരതി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജെ.എം.കശ്യപ് വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അന്ത്യകര്മ്മങ്ങള്ക്ക്ശേഷം മൃതദേഹം പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: