തിരുവനന്തപുരം: എറണാകുളം, വൈറ്റില, ഐഎസ്എന്‍ റോഡ് മാപ്രയില്‍ ഹൗസ് സ്വദേശി ബിനുകൃഷ്ണനെ (35) ജീവിതത്തിലൊരിക്കലും മറക്കാന്‍ ആ നാലു കുടുംബങ്ങള്‍ക്കാവില്ല. മരണത്തെ മുഖാമുഖം കണ്ട നാലുപേര്‍ക്കാണ് അവയവദാനത്തിലൂടെ ബിനുകൃഷ്ണന് പുതുജന്മം നല്‍കിയത്. മസ്തിഷ്ക മരണം സംഭവിച്ച ബിനുകൃഷ്ണന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയാണ് ബന്ധുക്കള്‍ ദാനം ചെയ്തത്.
ഹൃദയം എത്രയും പെട്ടെന്ന് മാറ്റിവച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന കോഴിക്കോട്ടെ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശി സിനോജി (28) നും ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി ജയകുമാര്‍ വി.ജി. (46)യ്ക്കും രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനും (31) കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്കുമാറി (48) നുമാണ് നല്‍കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈ ക്കില്‍ വരികയായിരുന്ന ബിനുകൃഷ്ണന് വൈറ്റിലയിലെത്തിയപ്പോള്‍ കഠിനമായ തലവേദന അനുഭവപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും കണ്ടെത്തി. വ്യാഴാഴ്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചു. പരേതനായ കൃഷ്ണന്റെയും അമ്മിണിയുടെയും മകനാണ്. സിനിയാണ് ഭാര്യ. നാലര വയസുള്ള മകനുണ്ട്. ബിനുകൃഷ്ണന്റെ മരണം സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ അറിയിച്ചു. ഭാര്യ സിനിയും ബിനുവിന്റെ സഹോദരന് ബിജുകൃഷ്ണനും അവയവദാനത്തിന് സമ്മതം നല്കി.
എറണാകുളത്തു നിന്നു ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാര്‍ഗം ദുഷ്കരമായതിനാല് കോയമ്പത്തൂരുള്ള ഗംഗ എയര്‍ ആംബുലന്‍സിനെയാണ് ആശ്രയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: