ലക്നൗ: ദീപാവലി ദിനത്തിൽ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾക്ക് മുന്നിൽ ആരതി ഉഴിഞ്ഞതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് യുപിയിലെ ദാരൂൽ ഉലൂം ദിയോബന്ധ് ഇസ്ലാമിക് സംഘടന. അല്ലാഹുവിനു പകരം മറ്റ് ദൈവങ്ങളെ പ്രാർത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നത് കുറ്റകരമെന്ന തരത്തിലുള്ള ഫത്വയാണ് ഇപ്പോൾ തീവ്ര മത സംഘടന പുറത്ത് വിട്ടിരിക്കുന്നത്.
ദീപാവലി ദിനത്തിൽ ഒരു കൂട്ടം സ്ത്രീകൾ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾക്ക് മുന്നിൽ ആരതി ഉഴിയുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. തുടർന്നാണ് സംഘടന ഇത്തരത്തിലുള്ള ഫത്വ പുറപ്പെടുവിച്ചത്. മുസ്ലീം സമുദായത്തിൽപ്പെട്ടവർ മറ്റ് മതങ്ങളിലെ ദേവകളെ ആരാധിക്കുന്നത് തെറ്റാണെന്നും ഫത്വയിൽ വ്യക്തമാക്കുന്നു.
നേരത്തെ മുസ്ലീം സ്ത്രീകൾ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെയും സംഘടന ഫത്വ പുറപ്പെടുവിച്ചിരുന്നു. ഫേസ്ബുക്ക്, സ്നാപ്പ് ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നീ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം നടപടികൾ ഇസ്ലാം മതാചാരങ്ങൾക്ക് എതിരായിട്ടാണ് വിലയിരുത്തുന്നത്. അതിനാൽ മുസ്ലീം സ്ത്രീകൾ ഇത്തരം ചെയ്തികൾ ആവർത്തിക്കരുത്. സ്ത്രീകൾക്ക് പുറമെ കൂട്ടികളും പുരുഷന്മാരും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.
നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമിന് എതിരാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇത്തരത്തിലുള്ള ഒരു ഫത്വ സംഘടന പുറപ്പെടുവിച്ചത്. സ്ത്രീകൾ മുടി മുറിക്കുന്നതിനും പുരികം ത്രെഡ് ചെയ്യുന്നതിനും സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: