മുഹമ്മ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രധാന നെല്ല് ഉല്‍പ്പാദന കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന പെരുന്തുരുത്ത് കരിയില്‍ കൃഷി മുടക്കം പതിവാകുന്നു. പാടശേഖര സമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് കാരണമെന്ന് ആരോപണം ഉയരുന്നു.
180 ഏക്കറോളം വിസ്തൃതിയുള്ള ഈ പാടശേഖരത്തില്‍ വര്‍ഷത്തില്‍ രണ്ട് കൃഷി നടന്ന കാലമുണ്ടായിരുന്നു. ഓരോ വര്‍ഷവും 75 ശതമാനം സബ്സിഡി നിരക്കില്‍ വിത്തും വളവും നിലമൊരുക്കുന്നതിന് ഏക്കറിന് 1,600 രൂപയും കര്‍ഷകര്‍ക്കുവേണ്ടി പഞ്ചായത്തും കൃഷി വകുപ്പും ചെലവഴിച്ചിട്ടും ഒരുമണി നെല്ല് പോലും ഉല്‍പ്പാദിപ്പിക്കാന്‍ പാടശേഖരസമിതിക്ക് കഴിയുന്നില്ല.
രണ്ടാം കൃഷിക്കായി ലക്ഷങ്ങള്‍ ചിലവഴിച്ച് നിലം ഉപയുക്തമാക്കി വിത നടത്തിയ വയലിലേയ്ക്ക് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പാടശേഖര സമിതി മടതുറന്ന് വിട്ടതുമൂലം 80 ഏക്കറോളം വരുന്ന നെല്‍ കൃഷിയാണ് വെള്ളം കയററി നശിച്ചത്. 10,000 യൂണിറ്റ് വൈദ്യുതിയും ഓപ്പറേറ്റര്‍ക്കുള്ള അംഗീകൃത കൂലിയും ടിഎയും ഉള്‍പ്പെടെ 81,000 രൂപയാണ് പാടശേഖര സമിതി നഷ്ടപ്പെടുത്തിയതെന്ന് കിസാന്‍സഭ കാവുങ്കല്‍ മേഖല കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
അഞ്ചാം വാര്‍ഡിലെ തെക്കേ കരിയില്‍ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ വിളവെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് പെരുന്തുരുത്ത് കരി പാടശേഖരത്തിന് ഈ ദുര്‍ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: