മലപ്പുറം: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരെയുമായിരുന്നു വോട്ടെടുപ്പ്. സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസ് അവിശ്വാസം നിഷ്പ്രയാസം പാസായി. ഗ്രാമ പഞ്ചായത്തിലെ 21 അംഗങ്ങളില്‍ ലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് ഏഴും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുണ്ടായിരുന്നത്.
പ്രസിഡന്റ് പദവി കൈമാറുന്നത് സംബന്ധിച്ചുള്ള തര്‍ക്കം കാരണം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധം തകരുകയും ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ മുന്നണി ബന്ധം തകര്‍ന്ന പഞ്ചായത്തുകളില്‍ അത് പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മറ്റി ശ്രമം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ലീഗും കോണ്‍ഗ്രസും വേറിട്ടു മത്സരിച്ച കാളികാവിലും ചോക്കാടും എടപ്പറ്റയിലും ഐക്യം പുനഃ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ കരുവാരക്കുണ്ടില്‍ മാത്രം ഈ ശ്രമം വിജയിച്ചില്ല. ലീഗ് തങ്ങളെ അടിമകളായി കാണുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: