കാസര്‍കോട്: ജനക്ഷേമപരമെന്ന അവകാശ വാദമുന്നയിച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കാന്‍ യാത്ര നടത്തേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ അട്ടിമറിച്ച് പുതിയ പേരുകള്‍ നല്‍കിയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അന്തമായ രാഷ്ട്രീയ വിരോധം വെച്ച് സാധാരണക്കാര്‍ക്കിടയിലേക്ക് പദ്ധതിയുടെ ഗുണഫലമെത്തിക്കുന്നതില് പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണാമായും പരാജയപ്പെട്ടിരിക്കുകയാണ്. സിപിഎം അണികള്‍ക്കിടയില്‍ പോലും ഇതിന്റെ ഗണഫലങ്ങളെത്തിക്കുന്നതില് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് യാത്രയില്‍ അവര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആശയങ്ങള്‍ കാണിക്കുന്നത്.
കേരളത്തില്‍ പനിമരണങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് 650 ലധികം കടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്തുള്ള കുറ്റങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ദേശീയ നേതാക്കളെ അണിനിരത്തി കേന്ദ്രസര്‍ക്കാറിനെയും മറ്റ് സംസ്ഥാനങ്ങളെയും ചീത്ത വിളിക്കാനാണ് കോടിയേരി ബാലകൃഷ്ണന് യാത്രയുമായി ഇറങ്ങിയിരിക്കുന്നത്.
ജിഹാദി-ചുവപ്പ് ഭീകരതയെന്ന കേരളത്തെ കാര്‍ന്ന് തിന്നുന്ന സമകാലീന പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ജനരക്ഷായാത്ര സംഘടിപ്പിച്ചിരുന്നു. അതുപോലെ ഒരു വ്യക്തമായ ആശയത്തിലൂന്നിയ യാത്രയല്ല സിപിഎം സംഘടിപ്പിക്കുന്നത്. പകരം റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിച്ച് കുറേ കുടുംബശ്രീ സഹകരണ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാരെ അണിനിരത്തി ജനദ്രോഹയാത്രയ്ക്കാണ് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്. കേരളം മുഴുവന്‍ ഒറ്റയ്ക്ക് യാത്ര സംഘടിപ്പിക്കാന്‍ സിപിഎമ്മിന് ഇപ്പോഴും കൂലിക്ക് ആളെ വിളിക്കേണ്ട ഗിതകേടിലായത് കൊണ്ടാണ് യാത്രയെ കാസര്‍കോട് മുതല്‍ എണറാകുളം വരെയും, തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും രണ്ടായി വിഭജിച്ച് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണമായ ഭരണ പരാജയത്തെയാണ് ഈ യാത്ര സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ നിരവധി ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടുന്ന വലിയൊരു ഭരണ സംവിധാനം നിലവിലുണ്ട്. അതിന്റെ പരാജയം മൂലമാണ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്ട്ടികളെത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിനെയും മറ്റും കുറ്റം പറഞ്ഞ് നാടുനീളെ നടക്കുമ്പോള്‍ തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ നേര്‍വഴിക്ക് നടത്താന്‍ മറന്നുപോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: