ന്യൂദൽഹി: ആധാര്‍ കാര്‍ഡിന്റെ പേരില്‍ ആരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ച കുടുംബത്തിലെ പെണ്‍കുട്ടി പട്ടിണി മൂലം മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
സെപ്തംബര്‍ 28ന് മരിച്ച 11കാരി സന്തോഷ് കുമാരി എട്ടു ദിവസം പട്ടിണിയായിരുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇത് വിവാദത്തിനിടയാക്കിയിരുന്നു. കുടുംബത്തിന് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ നിഷേധിക്കപ്പെടുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: