കുറവിലങ്ങാട്: ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള ജനമൈത്രി പോലീസ് സ്റ്റേഷനുകളില്‍ അമിത ജോലിഭാരം മൂലം പോലീസുകാര്‍ വീര്‍പ്പുമുട്ടുന്നു. ഓരോ വാര്‍ഡുകളെയും ഓരോ ബീറ്റുകളായി പരിഗണിച്ചാണ് പ്രവര്‍ത്തനം ബീറ്റുകളിലെ ഓരോ വീടുകളിലും ജനമൈത്രി പോലീസ് എത്തി വിവരങ്ങള്‍ ശേഖരിക്കണം. എന്നാല്‍ മിക്ക പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലത്തത് ജനമൈത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
പാലാ സബ്ഡിവിഷന്റെ കീഴില്‍ മുഴുവന്‍ വീടുകളിലും പോലീസ് സന്ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും ഇന്നും പല വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പോലീസുകാര്‍. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന 14 വാര്‍ഡുകളില്‍ മിക്കയിടത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. കുറവിലങ്ങാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന് ജനമൈത്രി ആക്കീയതില് പിന്നെ ജോലിഭാരം ഇരട്ടിയാണ്. കുറവിലങ്ങാട് സ്റ്റേഷന് പരിധിയില്‍ കുറവിലങ്ങാട് കാണക്കാരി പഞ്ചായത്തുകളും മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകളും ഉഴവൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്നു.
ഭൂവിസ്താരം കൊണ്ട് ഏറെ വലുതായ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് പരിധി രണ്ടാക്കി ഉഴവൂര്‍ ആസ്സ്ഥാനമായി ഒരു പോലീസ് സ്റ്റേഷനും കുറവിലങ്ങാട് കേന്ദ്രമാക്കി സര്‍ക്കിള്‍ ആഫീസും അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: