കോഴിക്കോട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഇടവഴിയില്‍വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
നടക്കാവ് തോപ്പയില്‍ ബീച്ചിലെ ജംഷീല മന്‍സിലില്‍ ജംഷീര്‍ (33) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 18 ന് വൈകിട്ട് 5.45 നാണ് പീഡനശ്രമം നടന്നത്.
മാവൂര്‍ റോഡില്‍ നിന്ന് വൈഎംസിഎ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയില്‍ വച്ചാണ് കാല്‍നടയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇടവഴിയിലെ ഫഌറ്റിലെ സിസിടിവിയില്‍ ദൃശ്യം പതിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ വിഷയം ഏറെ ചര്‍ച്ചയായി.
ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
നടക്കാവ് സിഐ. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്ഐ സജീവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കൈമാറിയിരുന്നു.
യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു.
ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടര്‍ന്നു യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയിലാണെന്നു വ്യക്തമായി.
ഉടന്‍ കൊയിലാണ്ടിയില്‍ എത്തുകയും പുലര്‍ച്ചെ മൂന്നോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊതുസ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്കുനേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിന് ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: