ഭൂമി കയ്യേറ്റം തെളിഞ്ഞിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തത് പണക്കാരനായതുകൊണ്ടാണോയെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചോദിച്ചത് പ്രസക്തമാണ്.
കുറ്റക്കാരനാണെന്നറിഞ്ഞിട്ടും തോമസ് ചാണ്ടിയെ മന്ത്രി സഭയില്‍നിന്നും പുറത്താക്കാത്തത് സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയാണ്. അഴിമതിക്കെതിരെ വാചകമടിക്കുന്നതില്‍ ഇടതുമുന്നണി മുന്നിലാണെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ പിന്നിലാണെന്നുമാണ് കുമ്മനം പറയുന്നത്.
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്റ്റര്‍ ടി.വി.അനുപമ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് കലക്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോമസ് ചാണ്ടിയുടെ കയ്യേറ്റം ബോധ്യപ്പെട്ടിട്ടും പിണറായി അദ്ദേഹത്തെ മന്ത്രി സഭയില്‍ തുടരാനനുവദിക്കുന്നതില് സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
മന്ത്രിമാര്‍ക്കു മാര്ക്കിട്ടതകൊണ്ട് സര്‍ക്കാര്‍ രക്ഷപെടില്ല.കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാക്കാന്‍ നടപടിവേണം. അതിനു പകരം വെറും വാചകമടിയാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. കൊലപാതകവും അക്രമവും പിടിച്ചുപറിയും ബലാല്സംഘവുംകൊണ്ട് നാട് കുട്ടിച്ചോറായിരിക്കുകയാണ്.
സോളാര്‍ കേസില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്. നിയമേപദേശം കൂടിപ്പോയോ എന്നും ചോദിക്കുന്നവരുണ്ട്. ഇതിനിടയിലാണ് തോമസ് ചാണ്ടിയുടെ പ്രശ്നം മറ്റൊരു പുകിലായിക്കൊണ്ടിരിക്കുന്നത്. തോമസ് ചാണ്ടി രാജിവെച്ചാല്‍ അടുത്ത രാജി ആരുടേതാകും എന്നതും ഇപ്പോള്‍ തന്നെ പിണറായിയെ അലട്ടുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: