തിരുവനന്തപുരം: ആര്‍എസ്എസ് എന്തുപ്രവര്‍ത്തനം ഏല്പിച്ചാലും അതിനെ ആഴത്തില്‍ പഠിച്ച് കൃത്യതയോടെ നടത്തുന്ന ആളായിരുന്നു എ.വി.ഭാസ്കറെന്ന് ആര്‍എസ്എസ് അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്. ഭാരതീയ വിദ്യാനികേതന്‍ തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച ഭാസ്കര്‍ജി അനുസ്മരണ ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എ.വി.ഭാസ്കര്‍ കര്ക്കശസ്വഭാവക്കാരനും വിട്ടുവീഴ്ചയില്ലാത്ത ആളാണെങ്കിലും പ്രവര്‍ത്തകരെ വളരെയധികം സ്നേഹിച്ചിരുന്നു. തന്റെതായ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെങ്കിലും സങ്കടപ്പെട്ടു എന്ന് തോന്നിയാല്‍ അവരെ ഉടന്‍ സമാധാനിപ്പിക്കുമായിരുന്നു. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും സര്‍വവും സംഘത്തിനായി സമര്‍പ്പിച്ച മാതൃകാ സ്വയംസേവകനായിരുന്നു ഭാസ്കര്ജിയെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന് ശാസിച്ചതിനെക്കാള് എ.വി.ഭാസ്കര്‍ തന്നെ ശാസിച്ചിട്ടുണ്ടെന്ന് വിദ്യാഭാരതി അഖിലഭാരതീയ സഹകാര്യദര്‍ശി എന്‍.സി.റ്റി രാജഗോപാല്‍. തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ഭാസ്കറിന്റെ പ്രവര്‍ത്തനങ്ങളെങ്കിലും കേരളത്തില്‍ മുഴുവന്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ അടിത്തറ പാകുന്നതിനുള്ള എ.വി.ഭാസ്കറിന്റെ പങ്ക് വളരെയധികം വിലപ്പെട്ടതായിരുന്നുവെന്ന് ഭാരതീയ വിദ്യാനികേതന്‍ സ്ഥാപകാംഗം എന്‍. വിജയന് പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ എന്‍. രാധാക്യഷ്ണന് അധ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: