ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് ആന്‍ഡി മുറെ കിരീടം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ 4 മണിക്കൂര്‍ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറെ കീഴ്പ്പെടുത്തിയത്. സ്കോര്‍: 7-6, 7-5, 2-6, 3-6, 6-2.
എഴുപത്തിയാറ് വര്‍ഷത്തിനുശേഷം ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് ആന്‍ഡി മുറെ. ലണ്ടന്‍ ഒളിമ്പിക്സിലും ആന്‍ഡി മുറെ സ്വര്‍ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: