കായംകുളം: വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസ് പരിശോധന. 105 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍, പ്രതികളില്‍ മൂന്നുപേര്‍ ഒളിവില്‍. കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്കിലുള്ള വ്യാജ മദ്യ നിര്‍മാണ ശാലയിലാണ് ഇന്നലെ രാവിലെ എക്സൈസ് സംഘം പരിശോധന നടത്തിയത്.
സംഭവസ്ഥലത്തുനിന്നും പുള്ളിക്കണക്ക് പനക്കല്‍ കിഴക്കേതില്‍ ശ്രീകുമാറിനെ അറസ്റ്റ്ചെയ്തു. സഹായികളായ ശംഭു, രഞ്ജിത്ത്, രതീഷ് എന്നിവര്‍ ഒളിവിലാണ്. വ്യാജമദ്യ വിതരണം വന്‍തോതില്‍ നടക്കുന്നതായി എക്സൈസ ഇന്‍സ്പെക്ടര്‍ എസ്. പ്രമോദിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് വ്യാജ മദ്യ നിര്‍മാണ കേന്ദ്രം ശ്രദ്ധയില്‍പെട്ടത്.
ഇവിടെ നിന്നും വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 105 ലിറ്റര്‍ സ്പിരിറ്റ് കൂടാതെ മദ്യം നിറക്കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കുപ്പി സീല്‍ ചെയ്യാനുള്ള സീലിഗ് മെഷീന് എന്നിവയും എക്സൈസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: