തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ എബിവിപി പ്രവര്ത്തകന് പരിക്കേറ്റു. വാട്സാപ് ഗ്രൂപ്പില്‍ ആശയപ്രചരണം നടത്തിയെന്നാരോപിച്ചാണ് എബിവിപി പ്രവര്‍ത്തകനായ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി ധീരജിനെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ധീരജ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്എഫ്ഐ നേതാവും മുന്‍ യുയുസിയുമായ ശ്രീദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് എബിവിപി നല്കിയ പരാതിയില്‍ പറയുന്നു. ഒരുമാസത്തിനുള്ളില്‍ രണ്ടാംതവണയാണ് കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ അക്രമം അഴിച്ചുവിടുന്നത്.
പരിക്കേറ്റ ധീരജിനെ എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആശൂപത്രിയില്‍ സന്ദര്‍ശിച്ചു. ആശയത്തെ ആയുധംകൊണ്ട് നേരിടുന്ന രീതി എസ്എഫ്ഐ ഉപേക്ഷിക്കണമെന്ന് രതീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: