ലോസ് ഏഞ്ചല്‍സ്: തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെ പീഡനാരോപണവുമായി 38 യുവതികള്‍ രംഗത്ത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നല്‍കിയത്. ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നു. നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര് പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു.
അയാള്‍ എന്നെ പലതും ചെയ്തു. അപമാനഭാരം പേറിയാണ് ഇത്രയും കാലം ജീവിച്ചത്. എന്റെ കുടുംബാംഗങ്ങളോടും കൂട്ടുകാരുടെയും ഇത്രയും കാലം ഞാന്‍ പറഞ്ഞില്ല- ലോസ് ആഞ്ജലീസ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ പരാതിക്കാരിലൊരാള്‍ പറഞ്ഞു.
ഇതാദ്യമായല്ല ടൊബാക്കിനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നത്. 1989 ല്‍ സ്പൈ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാലത്ത് തെരുവില്‍ കാണുന്ന സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നുമെന്നായിരുന്നു അന്നത്തെ ആരോപണം.
ദി ഗാംബ്ലര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ടൊബാക്ക് പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബഗ്സി എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നുള്ള തിരക്കഥാകൃത്താണു ജയിംസ് ടൊബാക്. ഹര്‍വാഡ് സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്ത ജയിംസ്, പത്രപ്രവര്‍ത്തകനായി 1966 മുതല്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോലിയെടുത്തു. എഴുപതുകളുടെ തുടക്കത്തില്‍ ക്രിയേറ്റീവ് എഴുത്ത് അധ്യാപകനായി മാറി. പിന്നീട് ദി ഗാംബ്ലര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ടൊബാക്ക് പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബഗ്സി എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: