തിരുവനന്തപുരം : അടുത്തകാലത്തായി കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ അകപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ലഹരി ഉപയോഗമാണെന്ന് ഡിസിപി ജയദേവ്. തിരുവനന്തപുരം കമലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയനും ചൈല്‍ഡ് പ്രൊട്ടക്ട് ടീമും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മാരകമായ ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇവയെ പാടെ തുടച്ചു കളയണമെങ്കില്‍ ഇതിന്റെ ഉറവിടം ഇല്ലാതാക്കുകയാണ് വേണ്ടത്. അതിനു ഏറ്റവും പ്രധാനമായി വേണ്ടത് അതിന്റെ വിപണി ഇല്ലാതാക്കുക എന്നതാണ്. അതിനായി കുട്ടികള്‍ ചെയ്യേണ്ടത് ഇത്തരം പ്രലോഭനങ്ങളുമായി ആരെങ്കിലും സമീപിച്ചാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്കൂള്‍ അധികൃതരെയോ മാതാപിതാക്കളെയോ അറിയിക്കണം.
മൊബൈല്‍ ഫോണും ടെലിവിഷന്‍ തുടങ്ങിയവയിലും ആകൃഷ്ടരായി ഇന്ന് കുട്ടികള്‍ക്ക് മാതാപിതാക്കളോടും അധ്യാപകരോടും നന്മയുള്ള കൂട്ടുകാരോടും ഉള്ള ബന്ധം ഇല്ലാതാകുന്നു.ഈ സ്ഥിതിക്ക് മാറ്റം വരണം.സര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല വിദ്യാഭ്യാസ സമ്പ്രദായമാണ് അനുവര്‍ത്തിക്കുന്നതെന്നും അത് പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എക്സ്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ് പറഞ്ഞു. കെആര്‍എംയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റഫീക്ക് മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ കെആര്‍എംയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.സി.പ്രേം ചന്ദ്, തിരുവനന്തപുരം ജില്ലാ ജനറല്‍സെക്രട്ടറി രാഗീഷ് രാജ, നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന് പ്രസിഡന്റ് സുനില്‍ ബാലരാമപുരം, സതീഷ് കമ്മത്, അനീഷ് തകടിയില്‍, ബിന്ദു, അബൂബക്കര്‍, മിഥുന്, വിഷ്ണു, അനില്സംസ്കാര, തുടങ്ങിയവര്‍ സംസാരിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ഷിബു വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: