തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ #േസമ്മേളനത്തില് പറഞ്ഞു. വാടക#േ#േ-കുടിയാന് നിയമം അടുത്ത നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കുക, റോഡ് വികസനത്തിന് വീതികൂട്ടുന്നതിന് വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ നടക്കുന്ന വ്യാപാരി പീഡനവും കടകളില്‍ കയറി പരിശോധനയും ഒഴിവാക്കുക, ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം നടത്തുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ സിഗരറ്റ്, ബീഡി തുടങ്ങിയവ വില്‍ക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെ 26ന് ചെറുകിട വ്യാപാരികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
സിഗരറ്റും ബീഡിയും വില്ക്കാതാകുന്നതോടെ പെട്ടിക്കടകള്‍ നിര്‍ത്തലാക്കേണ്ടി വരും. നിരവധി ചെറുകിട കുടംബങ്ങളുടെ ജീവനോപാധി ഇതോടെ ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്, കെ.സേതുമാധവന്, വൈ.വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: