ന്യൂദല്‍ഹി: അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന താജ്മഹലിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പരിസ്ഥിതി മലിനീകരണം മൂലം താജ്മഹല്‍ നിലനില്പിനായുള്ള പോരാട്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. യമുന നദിയില്‍ നിന്നുള്ള മണലും രാജസ്ഥാന് മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നത്. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങുകയും ചെയ്തിരിക്കുന്നു.
പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. 1985 ല്‍ ആഗ്ര നഗരത്തില്‍ 40,000 വാഹനങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത് വായു മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: