ടോക്കിയോ; ജപ്പാന് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയുള്‍പ്പെട്ട സഖ്യത്തിനും തകര്‍പ്പന്‍ ജയം. 465 സീറ്റില്‍ മുന്നൂറിലേറെ സീറ്റുകളിലാണ് സഖ്യം ജയിച്ചത്.
ആബെയുടെ ലിബറല്‍ ഡെമോ്രകാറ്റിക് പാര്‍ട്ടിയാണ് സഖ്യത്തിലെ മുഖ്യകക്ഷി. രണ്ടാമത്തെ കക്ഷിയായ കോമിതോ പാര്‍ട്ടിയില്ലാതെ തന്നെ ലിബറല്‍ പാട്ടിക്ക് ഭൂരിപക്ഷമുണ്ട്. അവര്‍ക്ക് 253 മുതല്‍ 300 സീറ്റു വരെയും കോമിതോയ്ക്ക് 27 മുതല്‍ 36 സീറ്റുവരെയും ലഭിച്ചേക്കും. ഔദ്യോഗിക ഫലം ഉടന്‍ പ്രഖ്യാപിക്കും.
വീണ്ടും പ്രധാനമന്ത്രിയാകുന്നതോടെ യുദ്ധാനന്തരം ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാകുകയാണ് ആബെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: