ബീജിങ്ങ്: ടിയാനന്മെന് സ്ക്വയറിലെ ഗ്രേറ്റ് ഹാളില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. പ്രസിഡന്റായി സീ ജിന്‍പിങ്ങിനെ വീണ്ടും നിയമിച്ചു. ഇതോടെ മാവോ സേ തുങ്ങിനു ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവായി ജിന്‍പിങ്ങ് മാറി. ജിന്‍പിങ്ങ് സമ്മേളനത്തില്‍ ചെയ്ത പ്രസംഗം സമ്മേളനം അംഗീകരിച്ചു.
ചൈനയുടെ സമുന്നതനായ നേതാവെന്നു വിശേഷിപ്പിച്ച് സീ ജിന്‍പിങ്ങിന്റെ പേരും അദ്ദേഹത്തിന്റെ സംഭാവനകളും പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. മാവോയ്ക്കും ഡെങ്ങ് സിയാവോപിങ്ങിനും മാത്രം ലഭിച്ച ബഹുമതിയാണ് ഇപ്പോള്‍ സീ ജിന്‍പിങ്ങിനും ലഭിച്ചത്.
സമാപന സമ്മേളനത്തിലും ജിന്‍പിങ്ങ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ഹൂ ജിന്റാവോ, ജിയാങ്ങ് സെമിന് എന്നിവരും അദ്ദേഹത്തിനൊപ്പം വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: