കോട്ടയം: സംസ്ഥാനത്ത് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളോടും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടും സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസെബിള്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതര കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ മാത്രം ഫീസു നല്കി പഠിക്കേണ്ടിവരുന്നു. 18 വയസ്സ് കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിനോ തൊഴില്‍ ചെയ്യുന്നതിനോ ഉള്ള സൗകര്യം ലഭ്യമല്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും 26ന് കളക്ട്രേറ്റിന് മുമ്പില്‍ അവകാശകൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ഫാ:റോയി വടക്കേല്‍,പുന്നൂസ് വേങ്കടത്ത്,ദീപു ജോണ്‍,ജോണ്‍ തോമസ്,എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: