തിരൂര്‍: നാലര വര്‍ഷത്തെ സേവനത്തിന് ശേഷം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ വിരമിച്ചു. ജയകുമാറിന് തിരൂരിലെ പൗരാവലി നല്കിയ യാത്രയയപ്പ് സമൂഹത്തിന്റെ ആദരമായി മാറി.
മാതൃഭാഷയുടെ പ്രൗഢിയും സാധ്യതകളും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഭാഷാസ്നേഹികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പൊതുവേദിയുണ്ടാക്കുമെന്ന് കെ.ജയകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
മലയാളഭാഷാ മേഖലയില്‍നിന്നു വിശ്രമം അസാധ്യമായതിനാലാണ് പൊതുവേദിയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും സിനിമ, സാഹിത്യമേഖലകളില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയയപ്പ് യോഗം സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷനായി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
2012 ഒക്ടോബര്‍ 31ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം 2012 നവംബര്‍ ഒന്നിനാണ് മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ജയകുമാര്‍ സ്ഥാനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: