കോട്ടയം: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വൈക്കത്തെ വീട്ടില്‍ നേരിട്ടെത്തി അഖിലയുടെ മൊഴി രേഖപ്പെടുത്തണമെന്ന കമ്മീഷന്റെ ഉത്തരവ് നിലവില്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും ഇന്നലെ കോട്ടയം ടിബിയില്‍ നടന്ന സിറ്റിങ്ങില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകന് ഡി. നാരായണനോട് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സ്വീകരിക്കാനാകില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വൈക്കം ടിവിപുരത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന അഖില കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ഭാഗത്തുനിന്നോ അഖിലയുടെ അച്ഛന് അശോകന്റെ ഭാഗത്തുനിന്നോ മനുഷ്യാവകാശ ലഘനം നടന്നിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: