കരുനാഗപ്പള്ളി: കടകംപള്ളി സുരേന്ദ്രന് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരിക്കെ നടത്തിയ പാര്‍ടൈം കണ്ടിജന്സിയായി നിയമിച്ച 39 പേരില്‍ 31 പേര്‍ക്ക് സ്ഥിരനിയമനം നല്കിയ സഹകരണ ട്രൈബ്യൂണലിന്റ തീരുമാനം വിവാദത്തില്‍.
2012-13 കാലഘട്ടത്തില്‍ കടകംപള്ളി സുരേന്ദ്രന് പ്രസിഡന്റ് ആയിരിക്കെയാണ് ഇടതുപക്ഷക്കാരായ 39 പേരെ പാര്‍ടൈം ജീവനക്കാരായി നിയമിച്ചത്. ഇതിനെതിരെ നല്കിയ പരാതിയില്‍ നിയമനം ക്രമവിരുദ്ധമെന്ന് കണ്ടെത്തിയ സഹകരണ രജിസ്ട്രാര്‍ ഇവരെ പിരിച്ചുവിട്ടു.
കടകംപള്ളിക്കു ശേഷം സിപിഎമ്മിലെ കോലിയക്കോട് കൃഷ്ണന് നായര്‍ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് പിരിച്ചുവിട്ടത്.
ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടര്‍ന്ന് സഹകരണ ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി നേടി 31 പേര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ സ്ഥിരം നിയമനം നല്‍കിയിരിക്കുകയാണ്. നിലവില്‍ ഇങ്ങനെ ഒരു തസ്തിക ബാങ്കിലില്ലെന്നും ആരോപണമുണ്ട്.
കോട്ടയം, കാസര്‍കോട് ജില്ലകളൊഴിച്ച് സംസ്ഥാനത്ത് 20 ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്. പാര് ടൈം ആയിട്ടാണ് നിയമനമെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പലരും ഇപ്പോള്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി നോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: