അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി തന്നെ അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വ്വേ. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവരുടെ നീക്കങ്ങള്‍ക്ക് കാര്യമായ വിജയം കിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പായുള്ള അഭിപ്രായ സര്‍വ്വേയിലൂടെ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 115 മുതല്‍ 125 സീറ്റുകള്‍ വരെ ബിജെപി നേടുമ്പോള്‍ 57 മുതല്‍ 67 സീറ്റു വരെയായിരിക്കും കോണ്‍ഗ്രസിനെന്നാണ് സര്‍വേ പറയുന്നത്.
ബിജെപി 48 ശതമാനം വോട്ടു നേടുമ്പോള്‍ കോണ്‍ഗ്രസിന് 38 ശതമാനം വോട്ടുകളേ നേടാനാകൂ എന്നും ദളിത് നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും ജിഗ്നേഷ് മേവാനിയുടേയും പിന്തുണ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്നും സര്‍വേ പറയുന്നു.
സര്‍വേയില്‍ 34 ശതമാനവും മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നത് വിജയ് രൂപാനിയെയാണ്. 19 ശതമാനം കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിംഗ് ഗോഹിലിനെ പിന്തുണയ്ക്കുമ്പോള്‍ 11 ശതമാനം ഭരത്സിംഗ് സോളങ്കിയേയും പിന്തുണയ്ക്കുന്നുണ്ട്.
ജിഎസ്ടിയെ സര്‍വേയില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും മോദിയുടെ ജനസമ്മതിക്ക് 66 ശതമാനം പിന്തുണ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: