തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രിസഭ വിലയിരുത്തി.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. അത് കൂടുതല്‍ വിവാദങ്ങളിലേയ്ക്കാണ് വഴിവെയക്കുക. വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെയെന്നുമാണ് നിലവിലെടുത്ത തീരുമാനങ്ങള്‍. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇന്നലെ രാത്രി തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ തോമസ് ചാണ്ടി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ച കളക്ടറുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും മന്ത്രിസഭ യോഗത്തെ അറിയിച്ചില്ല.
മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് വ്യക്തമാക്കിയിരുന്നത്. തോമസ് ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: