കോഴിക്കോട്: കോഴിക്കോടന്‍ ജീവിതം മലയാള സിനിമയിലൂടെ അവതരിപ്പിച്ചതും കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കി മാറ്റിയതും ഐ.വി. ശശിയെന്ന വെസ്റ്റ്ഹില്‍ ഇരിപ്പംവീട്ടില്‍ ശശിധരനാണ്.
അങ്ങാടി, ഈനാട്, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത് എന്നീ ഐ.വി. ശശി സിനിമകളിലെല്ലാം നിറഞ്ഞു നിന്നത് കോഴിക്കോടായിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ സംവിധായകനെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും അവിടെ നിന്ന് ഷൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ക്രെയ്സ് ആയിരുന്നുവെന്ന് അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നു.
ജയനെ സൂപ്പര്‍ താരമാക്കിയത് ഐ.വി. ശശി ചിത്രങ്ങളായ അങ്ങാടിയും മീനും കരിമ്പനയുമായിരുന്നു. സുകുമാരനും സോമനും വിന്‍സെന്റും രാഘവനും ഐ.വി. ശശിക്കൊപ്പം നടന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തരംഗം മലയാള ചലച്ചിത്രലോകം കീഴടക്കിയപ്പോഴും ഐ.വി. ശശിയെന്ന പേര് നിര്‍ണ്ണായകമായി.
സി.സി. ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഫോര്‍മാനായിരുന്ന ചന്തുവിന്റെയും കൗസ ല്യയുടെയും മകനായാണ് ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനം.
യൂണിവേഴ്സല്‍ ആര്‍ട്സി ല്‍ നിന്നും ചിത്ര രചനയിലും നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോ ട്ടോഗ്രാഫിയിലും പരിശീലനം നേടി. സംഗീതവും അഭ്യസിച്ചിരുന്നു. അച്ഛന് ചന്തുവിന്റെ പ്രോത്സാഹനമാണ് ഐ.വി. ശശിയെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചിത്രകലയിലും സംഗീതത്തിലും താല് പര്യമുണ്ടായിരുന്ന അച്ഛന് പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശം നല്കി.
നാഷണല്‍ സ്റ്റുഡിയോയില്‍ ഫോട്ടാഗ്രഫി പഠിക്കുമ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുമാറുന്നത്. നടന് നെല്ലിക്കോട് ഭാസ്ക രനാണ് ഇതിന് കാരണമായത്. ഫോട്ടോഗ്രാഫി പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹമായിരുന്നു.
നെല്ലിക്കോട് ഭാസ്കര നൊപ്പം സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാനെത്തിയ നടന് സത്യനാണ് മദ്രാസിലെത്തി ചലച്ചിത്ര മേഖലയിലേക്ക് കടക്കാന്‍ ഐ.വി. ശശിയോട് നിര്‍ദ്ദേശിച്ചത്. വിന്‍സന്റ് മാസ്റ്റര്‍ നല്കിയ കത്തുമായി മദ്രാസില്‍ കലാസംവിധായകന്‍ എസ്. കൊന്നനാട്ടിനെ ചെന്നു കണ്ടു.
മദ്രാസിലെത്തിയ ഐ.വി. ശശിയോട് ചിത്രം വരയ്ക്കാന്‍ കൊന്നനാട്ട് ആവശ്യപ്പെട്ടു. ഇത് നന്നായി തോ ന്നിയ കൊന്നനാട്ട് ശശിയെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി.
മദ്രാസിലെത്തിയ ആദ്യ നാളുകളില്‍ ചെലവിനുള്ള പണംപോലും വീട്ടില്‍ നിന്നും അയച്ചു കൊടുക്കുകയായിരുന്നുവെന്ന് സഹോദരന് ഐ.വി. ശശാങ്കന് ഓര്‍ക്കുന്നു.
ചില മാസികകളില്‍ ചിത്രം വരച്ചും പണം കണ്ടെത്തി. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ അമ്മ കൗസല്യ പലപ്പോഴും ശശിയെ തിരിച്ചു വിളിച്ചു.
എന്നാല്‍ തിരിച്ചു വരാതെ തന്റെ കര്‍മ്മരംഗത്ത് ഉറച്ചുനില്‍ക്കാനാണ് ശശി തീരുമാനിച്ചത്. തുടര്‍ന്ന് ശശിയുടെ ജൈത്രയാണ് കാണാനായതെന്നും ശശാങ്കന് പറയുന്നു. ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ മറ്റുസഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: