കോഴിക്കോട്: രാഷ്ട്രീയ രംഗത്ത് ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സി.എം. കൃഷ്ണനുണ്ണി എന്ന് ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എം. കൃഷ്ണനുണ്ണി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതത്തില്‍പ്പെട്ടവരെയും ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആദര്‍ശപരമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴി ഞ്ഞിരുന്നു. ഹിന്ദുധര്‍മ്മവും ദേശീയതയും തമ്മിലുള്ള മുടിയിഴ വ്യത്യാസം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കിക്കൊടുത്തു.
മാധവ്ജിയില്‍ നിന്ന് ലഭിച്ച ശിക്ഷണം പാര്‍ട്ടി പ്രവര്‍ത്തനത്തിലും പിന്നീട് റെയ്ക്കി പ്രവര്‍ത്തനത്തിലും അദ്ദേഹത്തിന് കൂടുതല്‍ സഹായകമായി. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്നതിനൊപ്പം തന്നെ അടിത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നിതാന്ത പരിശ്രമം നടത്തി.
കേരള ഡയാലിസിസ് പദയാത്ര ആശയം കൊണ്ട് കേരളത്തെ കീഴടക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ഡോ. കെ.എം. പ്രിയദര്ശന്ലാല്, തിരുവണ്ണൂര്‍ ബാലകൃഷ്ണന്, കെ. കൗശിക്, സി.പി. വിജയകൃഷ്ണന്, സി.കെ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: