ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ മാര്‍ത്താണ്ഡം കായലിലെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കളക്ടര്‍ ടി.വി അനുപമ. വെള്ളം കയറിയതിനാല്‍ കൃത്യമായിപരിശോധിക്കാനായില്ലെന്നും, തുടര്‍ നടപടികള്‍ക്കായി സര്‍വ്വെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
മാര്‍ത്താണ്ഡം കായലിലെ 64 പ്ലോട്ടുകളില്‍ 11 എണ്ണമേ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും ടി.വി അനുപമ ചൂണ്ടിക്കാട്ടി. 26 ലോഡ് മണലിറക്കി പുറമ്പോക്ക് അടക്കം കായല്‍ നികത്തിയെന്നും, കാര്‍ഷിക ആവശ്യത്തിന് നല്കിയ ഭൂമി വാങ്ങിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
തുടര്‍പരിശോധനയ്ക്ക് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: