ന്യൂദല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ ദല്‍ഹി പ്രത്യേക സിബിഐ കോടതി അടുത്ത മാസം വിധി പറയും. വിധി പറയുന്ന തീയതി നവംബര്‍ ഏഴിന് തീരുമാനിക്കും. കേസിലെ എല്ലാ പ്രതികളോടും അന്ന് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു.
കരിം മൊറാനി, സഞ്ജയ് ചന്ദ്ര എന്നിവരെ ഹാജരാക്കുന്നതിന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ടുജി സ്പെക്ട്രം ക്രമക്കേടിലൂടെ 1.76 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ, എം.പിയായ കനിമൊഴി എന്നിവര്‍ ഉള്‍പ്പടെ 18 പേരാണ് കേസിലെ പ്രതികള്‍.
മലയാളി മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് വന്‍ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ലേല നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക (ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നാണ് സി.എ.ജി കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: