കണ്ണൂര്‍: കേരളത്തില്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുകയം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് എബിവിപി ദേശീയ നിര്‍വ്വാഹകസമിതിയംഗം കെ.രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിണറായിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാക്കിയത് ഇതാണ് വ്യക്തമാക്കുന്നത്. ക്യാമ്പസുകളില്‍ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പരാതി നല്കിയാലും നടപടിയെടുക്കാതെ അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസും സ്വീകരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തില്‍ പതിനാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ തന്നെ നിരവധി അക്രമങ്ങള്‍ നടന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് മറ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ എസ്എഫ്ഐ വ്യാപകമായി അക്രമിക്കുകയാണ്. ബ്രണ്ണന്‍ കോളേജ് കേന്ദ്രീകരിച്ച് എസ്എഫ്ഐ വിദ്യാര്‍ത്ഥിനികളടക്കം അക്രമത്തിന് നേതൃത്വം നല്‍കുകയാണ്. ദേശീയതയ്ക്കെതിരായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ബ്രണ്ണന്‍ കോളേജിലെ മാഗസീനില്‍ ദേശീയതയെ അപമാനിച്ചവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.
കേരളത്തില്‍ സിപിഎം തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ക്കെതിരെ എബിവിപി നടത്തുന്ന ദേശവ്യാപകമായ ക്യാമ്പയിനിന്റെ ഭാഗമായി ‘അഭിമാനമാണ് കേരളം-ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 11 ന് തിരുവനന്തപുരത്ത് മഹാറാലി സംഘടിപ്പിക്കും. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കും. മഹാറാലിയുടെ ഭാഗമായി 31 ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കേന്ദ്രങ്ങളില്‍ സിപിഎം അക്രമത്തിനെതിരെ പൊതുയോഗം സംഘടിപപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം എ.രജിലേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: