ചിറ്റാരിപ്പറമ്പ്: സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പരസ്യമായ കൊലവിളി പ്രസംഗം. മുടപ്പത്തൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.സതീശനതിരെയാണ് സിപിഎം മാനന്തേരി ലോക്കല്‍ സെക്രട്ടറി കെ.രഘൂത്തമന് പരസ്യമായി കൊലവിളി പ്രസംഗം നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് രഘൂത്തമന് ഭീഷണി പ്രസംഗം നടത്തിയത്. തുടര്‍ന്ന് സംസാരിച്ച ജയരാജന് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം തിരുത്തിയതുമില്ല. തനിക്കെതിരെ പരസ്യഭീഷണി മുഴക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സതീശന് കണ്ണവം എസ്ഐക്കും കൂത്തുപറമ്പ് സിഐക്കും പരാതി നല്കി.
ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കള്ളപ്രചാരണം നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. ഇത്തരത്തില്‍ പരസ്യമായി ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി അധ്യക്ഷത വഹിച്ചു. പി.കെ.രാജന്, സജു കിളിയങ്ങാട്, നാരായണന്, കെ.അനന്തന്, ഷിജു കരേറ്റ, ജനാര്ദ്ദനന് മാസ്റ്റര്‍, പുഷ്പന് പടിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: